< ലൂക്കോസ് 15 >

1 നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും യേശുവിന്റെ വചനം കേൾക്കാൻ വന്നുകൂടി.
ର଼ ଦିନା ସିସ୍ତୁ ରୀହ୍‌ନାରି ଅ଼ଡ଼େ ପା଼ପୁ ଗାଟାରି ବାରେଜା଼ଣା ତାନି କାତା ୱେଞ୍ଜାଲି ୱା଼ହିମାଚେରି ।
2 എന്നാൽ, പരീശന്മാരും വേദജ്ഞരും പിറുപിറുത്തുകൊണ്ട്, “ഈ മനുഷ്യൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ആഹാരം കഴിക്കുന്നു” എന്നു വിമർശിച്ചു.
ଏଚେଟିଏ ପାରୁସିୟାଁ ଅ଼ଡ଼େ ମେ଼ରାପୁନାରି ଜୀସୁଇଁ ଗୁରୁମୁରୁ ଆ଼ହିଁ ଏଲେଇଚେରି, “ଈୱାସି ପା଼ପୁ ଗାଟାରାଇଁ ଆବିମାନେସି, ଇଞ୍ଜାଁ ଏ଼ୱାରିତଲେ ତିଞ୍ଜି ଉଣ୍ତି ମାନେସି!”
3 അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
ଏମ୍ବାଟିଏ ଜୀସୁ ଏ଼ୱାରାଇଁ ଈ ପୁଣ୍‌ମ୍ବିକିନି କାତା ୱେସ୍ତେସି ।
4 “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്നിനെ കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊൻപതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ?
“ମୀ ବିତ୍ରାଟି ଆମ୍ବାଆତେରି ଇଲେତି ଲ଼କୁ ମାଞ୍ଜେରି, ଏ଼ୱାଣାକି ପା଼ସାକ଼ଡ଼ି ମେ଼ଣ୍ତାୟାଁ ମାଚିହିଁ, ଏ଼ୱାସିକା ବିତ୍ରାଟି ରଣ୍ତି ଜା଼ଙ୍ଗିତିହିଁ ଏ଼ୱାସି ଏ଼ନାଆଁ କିନେସି, ରଣ୍ତି ଊଣା ପା଼ସାକ଼ଡ଼ି ମେ଼ଣ୍ତାୟାଁ ବାଟାତା ପିସାନା ଜା଼ଙ୍ଗାମାନି ମେ଼ଣ୍ତା ପା଼ଣ୍‌ନି ପାତେକା ପାରଅସି କି?
5 കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും.
ଇଞ୍ଜାଁ ବେଟାଆ଼ତିସାରେ ରା଼ହାଁତଲେ ଡେ଼କାନା ଇଜ ତାନେସି,
6 പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും.
ଇଞ୍ଜାଁ ତାନି ତ଼ଣେସିଙ୍ଗାଣି ଅ଼ଡ଼େ ନା଼ୟୁଁତାରାଇଁ ହା଼ଟାନା ଏଲେଇନେସି, ମୀରୁ ନା଼ ତଲେ ରା଼ହାଁ କିଦୁ, ଏ଼ନାଆଁତାକି ଇଚିହିଁ ଜା଼ଙ୍ଗାମାଚି ନା଼ ମେ଼ଣ୍ତା ବେଟାଆ଼ତେଏଁ ।
7 ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ନା଼ନୁ ମିଙ୍ଗେ ୱେସିମାଞ୍ଜାଇଁ, ଏଲେକିହିଁଏ ମ଼ନ ୱେଟ୍‌ହାଲି ଲ଼ଡ଼ା ଆ଼ଆଗାଟି ରଅସି ଊଣା ପା଼ସାକ଼ଡ଼ି ତୀରିଗାଟାରି କିହାଁ ପା଼ପୁ ଗାଟାସି ରଅସି ତାନି ମ଼ନ ୱେଟ୍‌ହା କଡିତିହିଁ, ଏ଼ୱାଣି କ଼ସମି ଲାକପୂରୁ ହା଼ରେକା ରା଼ହାଁ ଆ଼ନେ ।”
8 “പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ?
“ଅ଼ଡ଼େ ଇଲେତି ଆମିନି ଇୟା ମାନେ, ଏ଼ ଇୟାନାକି ଦସଗଟା ୱେଣ୍ତି ଟାକା ମାଚିହିଁ ରଣ୍ତାଆଁ ଜା଼କ୍‌ହିହିଁ ଏ଼ଦି ଏ଼ନାଆଁ କିନେ, ଦୀୱଁ ଡ଼଼ସାନା ଇଲୁ ହେ଼ପାନା ଏ଼ ଜା଼କ୍‌ହି ଟାକା ପା଼ଣ୍‌ନି ପାତେକା ଜାତ୍‌ନୁ ତଲେ ପାରେଏକି?
9 അതു കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും.
ଇଞ୍ଜାହାଁ ଏ଼ ଟାକା ବେଟାଆ଼ତିସାରେ ଏ଼ଦି ତାନି ତ଼ଡ଼ୁ ଲ଼କୁଣି ଇଞ୍ଜାଁ ନା଼ସ୍‌କାତି ଲ଼କୁଣି ରୁଣ୍ତି କିହାନା ଏଲେଇନେ ନା଼ ତଲେ ରା଼ହାଁ କିଦୁ, ଏ଼ନାଆଁତାକି ଇଚିହିଁ ଜା଼କ୍‌ହାମାଚି ଟାକା ବେଟାଆ଼ତେଏଁ ।
10 അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.”
୧୦ନା଼ନୁ ମିଙ୍ଗ ୱେସିମାଞ୍ଜାଇଁ, ଏଲେକିହିଁ ଆମ୍ବାଆସି ମ଼ନ ୱେଟ୍‌ନେସି, ଇଲେତି ପା଼ପୁ ଗାଟାରାକି ମାହାପୂରୁତି ଦୂତୁୟାଁ ନ଼କିତା ରା଼ହାଁ ଆ଼ନେ ।”
11 യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു.
୧୧ଜୀସୁ ଅ଼ଡ଼େ ଏଲେଇଚେସି, ରଅଣାକି ରିଆରି ମୀର୍‌କା ମାଚେରି ।
12 അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്നു പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു.
୧୨ଏ଼ୱାରି ବିତ୍ରାଟି ଊଣା ମୀର୍‌ଏସି ଆ଼ବାଇଁ ଏଲେଇଚେସି, ଆ଼ବା ଇଲୁତି ଦ଼ନ ବା଼ଟି କିହାନା ନାଙ୍ଗେ ଆୟାନି ବା଼ଗା ହିୟାମୁ । ଏଚେଟିଏ ତାମି ଆ଼ବା ତାନି ଦ଼ନ ବା଼ଟି କିହାନା ରୀ ମୀର୍‌କାକି ହୀତେସି ।
13 “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു.
୧୩ଏମ୍ବାଟିଏ ଏଚରଦିନା ହାଜାଲିଏ ଈଚି ମୀର୍‌ଏସି ଇଲୁ ବା଼ଗା ହୀହାମାଚାଣି ପାର୍‌ଚାହାଁ ଟାକାୟାଁ ଆସାହାଁ ହେକରା଼ଜି ହାଜାତୁସ୍ତେସି, ଇଞ୍ଜାଁ ଲେନିପନିଏ ଡା଼ୟୁ ଏ଼ସ୍‌କି ଅଣ୍‌ପାଆନା ଲାଗେଏତି କାମାତା ତାନି ଦ଼ନ ରା଼ପ୍‌ହେସି ।
14 അവന്റെ കൈയിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി.
୧୪ସାମା ବାରେ ଦ଼ନ ରା଼ପ୍‌ହି ଜେ଼ଚ ଏ଼ ଦେ଼ସାତା କାର୍‌ୱୁ କା଼ତାରା ଆ଼ହାଲିଏ ଏ଼ୱାସି କା଼କୁଲି ଆ଼ତେସି ।
15 ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു.
୧୫ଏଚେଟିଏ ଏ଼ୱାସି ହାଜାନା ଏ଼ ଦେ଼ସାତି ର଼ ସା଼ୱୁକାରି ତା଼ଣା ଗତି ଡ଼ୟିତେସି, ଏ଼ୱାସି ଏ଼ୱାଣାକି ପାଜିୟାଁ ମେଚାଲି ଗୁଡିୟାତା ପାଣ୍ତିତେସି;
16 പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല.
୧୬ଇଞ୍ଜାଁ ପାଜିୟାଁ ଆମିନି କା଼ଙ୍ଗା ସା଼ଲିୟାଁ ତିଞ୍ଜି ମାଚୁ, ଏ଼ୱାଆଁ ତିଞ୍ଜାଲି ମ଼ନ କିତେସି, ସାମା ଆମ୍ବାଆରି ଏ଼ୱାଣାକି ତିଞ୍ଜାଲି ହୀହି ହିଲାଆତେରି ।
17 “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’
୧୭ର଼ ଦିନା ତୀର୍‌ପୁ ଆ଼ହାନା ଅଣ୍‌ପିତେସି, ମା଼ ଆ଼ବା ତା଼ଣାତି ଗତି ବୁତି ତିନି ରା଼ନ୍ଦେଏ ହା଼ରା ହାଜିମାନେ, ସାମା ନା଼ନୁ ଇମ୍ବାଆଁ ହାକି ତାକି ହା଼ହିମାଇଁ ।
18 ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു;
୧୮ନା଼ନୁ ନିଙ୍ଗାନା ମା଼ ଆ଼ବା ତା଼ଣା ହାଇଁ ଇଞ୍ଜାଁ ଏ଼ୱାଣାଇଁ ୱେହ୍‌ଇଁ, “ଲାକପୂରୁତି ଆ଼ବା କ଼ପାଟି ଅ଼ଡ଼େ ନୀ ନ଼କିତା ନା଼ନୁ ପା଼ପୁ କିତେଏଁ;
19 ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും.
୧୯ନୀ ମୀର୍‌ଏଣାତେଏଁ ଇଞ୍ଜିଁ ନା଼ନୁ ଅ଼ଡ଼େ ପା଼ଡ଼ା ଆ଼ଅଁ; ନାଙ୍ଗେ ର଼ ହ଼ଲେଏଣା ଲେହେଁ ଇଟାମୁ ।” ଏମ୍ବାଟିଏ ଏ଼ୱାସି ନିଙ୍ଗାନା ତାମି ଆ଼ବା ୱାକି ହାଚେସି ।
20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.
୨୦ସାମା ଆ଼ବା ତାନି ମୀର୍‌ଏଣା ୱା଼ହିମାନାଣି ହେକଟିଏ ମେସାନା କାର୍ମା ଆ଼ହାନା ହଟି ହଟିହିଁ ହାଜାନା ପମାହାଁ ନଣ୍ତିତେସି ।
21 “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു.
୨୧ଏମ୍ବାଟିଏ ମୀର୍‌ଏ ଗାଟାସି ଏଲେଇଚେସି, “ଲାକପୂରୁ ଆ଼ବା କ଼ପାଟି ଅ଼ଡ଼େ ନୀ ନ଼କିତା ନା଼ନୁ ପା଼ପୁ କିତେଏଁ, ନୀ ମୀର୍‌ଏଣାତେଏଁ ଆୟାଲି ପା଼ଡ଼ା ଆ଼ଅଁ ।”
22 “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക.
୨୨ସାମା ଆ଼ବା ତାନି ହ଼ଲିୟାଙ୍ଗାଣି ଏଲେଇଚେସି, “ଅ଼ଜିତି ହିମ୍ବରି ତବେ ତାଚାନା ଈୱାଣାଇଁ ହୁଚି କିଦୁ, ଈୱାଣି କେୟୁତା ମୁଦି ଅ଼ଡ଼େ କଡାୟାଁଣା ସେପୁୟାଁ ତୁର୍‌ୱି କିଦୁ,
23 വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം.
୨୩ଇଞ୍ଜାହାଁ ଆଙ୍ଗା ଆ଼ତି କ଼ଡି ଡା଼ଲୁ ତାକା ହାଜାନା ପା଼ୟାଦୁ; ମା଼ର ତିଞ୍ଜା ଉଣ୍ତାନା ରା଼ହାଁ କିନ,
24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.
୨୪ଇଚିହିଁ ନା଼ ମୀର୍‌ଏସି ହା଼ହା ହାଜାମାଚେସି, ୱେଣ୍ତେ ନୀଡାମାନେସି; ଜା଼ଙ୍ଗା ହାଜାମାଚେସି ଅ଼ଡ଼େ ମେ଼ଡ଼ା ଆୟାତେସି ।” ଏମ୍ବାଟିଏ ଏ଼ୱାରି ରା଼ହାଁ କିହିମାଚେରି ।
25 “എന്നാൽ, ഇതെല്ലാം സംഭവിച്ചപ്പോൾ മൂത്തമകൻ വയലിൽ ആയിരുന്നു. അയാൾ വീടിനോട് അടുത്തുവന്നപ്പോൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഘോഷം കേട്ടു.
୨୫ଏଚିବେ଼ଲାତା କାଜା ମୀର୍‌ଏସି ଗୁଡିୟାତା ମାଚେସି, ଏ଼ୱାସି କାମା କିହାଁ ଇଲୁ ଡାଗେ ୱାୟାଲିଏ, ତାମି ଇଜ ବା଼ଜାଗା଼ଜା ଅ଼ଡ଼େ ରା଼ହାଁ କିହିମାନି ହା଼ଲି ୱେଞ୍ଜାନା,
26 അയാൾ വേലക്കാരിൽ ഒരാളെ വിളിച്ച് എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷിച്ചു.
୨୬ର଼ ହ଼ଲେଏଣାଇଁ ହା଼ଟାନା ୱେଚେସି, “ମାଜ ଏ଼ନାଆଁ କିହିମାନେରି ।”
27 ‘താങ്കളുടെ സഹോദരൻ വന്നിരിക്കുന്നു, അയാൾ സസുഖം മടങ്ങിയെത്തിയതുകൊണ്ട് അങ്ങയുടെ പിതാവ് കൊഴുത്ത കാളക്കിടാവിനെ അറത്തിരിക്കുന്നു,’ എന്ന് ആ വേലക്കാരൻ ഉത്തരം പറഞ്ഞു.
୨୭ଏ଼ୱାସି ଏ଼ୱାଣାଇଁ ଏଲେଇଚେସି, “ନୀ ଊଣା ତାୟି ୱେଣ୍ତା ୱା଼ହାମାନେସି, ଅ଼ଡ଼େ ଏ଼ୱାସି ନେହିଁ ଆଙ୍ଗା ତଲେ ୱେଣ୍ତା ୱା଼ତାଣି ମେସାନା ମୀ ଆ଼ବା ଆଙ୍ଗା ଆ଼ତି କ଼ଡି ପା଼ୟାମାନେସି ।”
28 “അപ്പോൾ മൂത്തമകൻ കോപം പൂണ്ട്, വീടിനുള്ളിലേക്ക് കടക്കാൻപോലും വിസമ്മതിച്ചു. പിതാവു പുറത്തുചെന്ന് അവനോടു കേണപേക്ഷിച്ചെങ്കിലും
୨୮ଏମ୍ବାଟିଏ କାଜା ତାୟି କାର୍‌ବି ଆ଼ହାନା ଇଜ ହାଲାଆତେସି; ସାମା ତାମି ଆ଼ବା ପାଙ୍ଗାତା ୱା଼ହାନା ଏ଼ୱାଣାଇଁ କା଼ହିବା କ଼ପା ଆ଼ଆନି ଇଜ ୱା଼ମୁ ଇଞ୍ଜିଁ ବାତିମା଼ଲିତେସି ।
29 അയാൾ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ ഇത്രയും വർഷങ്ങളായി ഞാൻ അപ്പന് അടിമപ്പണി ചെയ്യുകയായിരുന്നു. ഒരിക്കൽപോലും അപ്പന്റെ ആജ്ഞകൾ അനുസരിക്കാതിരുന്നിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരോടൊത്ത് ആഘോഷിക്കാൻ ഒരിക്കലെങ്കിലും അപ്പൻ എനിക്കൊരു കുട്ടിയാടിനെ തന്നിട്ടില്ലല്ലോ.
୨୯ଇଞ୍ଜାଁ ଏ଼ୱାସି ତାମି ଆ଼ବାଇଁ ଏଲେଇଚେସି, “ମେହ୍‌ମୁ ନା଼ନୁ ଇଚର ବାର୍ସା ଆ଼ତେ ନୀ ହ଼ଲେଏଣା ଲେହେଁ କାମା କିହିମାଇଁ, ଏଚେଲା ଜିକେଏ ନୀ ହୁକୁମି ଊରାହିଲଅଁ, ଆ଼ତିଜିକେଏ ନା଼ ତ଼ଣେସିଙ୍ଗା ତଲେ ବ଼ଜି କିହାଲି ନୀନୁ ନାଙ୍ଗେ ର଼ ଗରି ଡା଼ଲୁ ଜିକେଏ ହୀହାମାଞ୍ଜଅତି;
30 എന്നാൽ, വേശ്യമാരോടുകൂടെ അപ്പന്റെ സമ്പാദ്യമെല്ലാം തുലച്ചുകളഞ്ഞ അങ്ങയുടെ ഈ മകൻ വീട്ടിൽ വന്നപ്പോൾ, കൊഴുത്ത കാളക്കിടാവിനെ അവനുവേണ്ടി അറത്തിരിക്കുന്നല്ലോ!’
୩୦ସାମା ଈ ନୀ ମୀର୍‌ଏସି ଇଲୁତି ବାରେ ଦ଼ନ ଅ଼ହାନା ସାନେଣିସ୍କାତଲେ ମାଞ୍ଜାନା ବାରେ ରା଼ପ୍‌ହେସି, ଏଚେ଼ତା ଈୱାସି ୱେଣ୍ତାୱା଼ତେସି, ଏଚେ଼ତା ଏ଼ୱାଣାକି ଆଙ୍ଗା ଆ଼ତି କ଼ଡି ପା଼ୟାମାଞ୍ଜି ।”
31 “അപ്പോൾ പിതാവ്, ‘മോനേ, നീ എപ്പോഴും എന്റെകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ.
୩୧ଏଚେଟିଏ ତାଞ୍ଜି ଗାଟାସି ଏଲେଇଚେସି, “ମୀର୍‌ଏଣା ନୀନୁତ କା଼ଲେଏ ନା଼ ତଲେ ମାଞ୍ଜାମାଞ୍ଜି, ଅ଼ଡ଼େ ଏ଼ନା ଏ଼ନାୟି ନା଼ଦି ଏ଼ ବାରେତ ନୀଦି;
32 നാം ആനന്ദിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്, കാരണം നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു’” എന്നു പറഞ്ഞു.
୩୨ସାମା ଈ ନୀ ତାୟି ହା଼ହା ହାଜାମାଚେସି, ୱେଣ୍ତେ ନୀଡାମାନେସି, ଜା଼ଙ୍ଗା ହାଜାମାଚେସି, ମେ଼ଡ଼ା ଆୟାତେସି, ଏ଼ଦାଆଁତାକି ରା଼ହାଁ କିନାୟି ମାଚେ ।”

< ലൂക്കോസ് 15 >